വാട്ട്സ്ആപ്പ് വെബിൽ ഇനി മുതൽ web call സൗകര്യം

ലോക്ക്ഡൗണ്‍ കാലത്ത് ഉപയോക്താക്കള്‍ക്ക് ഗുണകരമാവുന്ന പുതിയ ചില ഫീച്ചറുകള്‍ ഫെയ്‌സ്ബുക്ക് രംഗത്തിറത്തിറക്കിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ വാട്‌സാപ്പ് വെബ്ബിലും മെസഞ്ചര്‍ റൂംസ് സേവനം ഒരുക്കുന്നു.

പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള വാട്‌സാപ്പിന്റെ പദ്ധതികളെ കുറിച്ച്‌ ആദ്യം റിപ്പോര്‍ട്ട് ചെയ്യാറുള്ള വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റാണ് മെസഞ്ചര്‍ റൂംസ് സേവനം വാട്‌സാപ്പ് വെബ്ബില്‍ ലഭ്യമാക്കാന്‍ കമ്ബനിയ്ക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

വാട്‌സാപ്പ് വെബ് വേര്‍ഷന്‍ 2.2019.6 ല്‍ ഇത് ലഭ്യമാക്കിയിട്ടുണ്ടെന്നും ചില ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണെന്നും വാബീറ്റാ ഇന്‍ ഫോ പറയുന്നു.വാട്‌സാപ്പ് വെബില്‍ മെസഞ്ചര്‍ റൂമിലേക്കുള്ള ഒരു ഷോര്‍ട്ട്കട്ട് ഉണ്ടാവും. അതില്‍ ക്ലിക്ക് ചെയ്താല്‍ മെസഞ്ചര്‍ റൂംസ് വിന്‍ഡോ തുറക്കും.

അവിടെ വീഡിയോ ചാറ്റ് ചെയ്യാം. ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പില്‍ നിന്നോ മെസഞ്ചറില്‍ നിന്നും മെസഞ്ചര്‍ റൂംസ് കോള്‍ ചെയ്യാം. അതിനായി ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്പിലേത് പോലെ തന്നെ വാട്ട്‌സാപ്പില്‍ നിന്നും റൂം നിര്‍മിക്കാനാവും.

അതേസമയം, വാട്‌സാപ്പ് വെബ്ബില്‍ മെസഞ്ചര്‍ റൂം പിന്തുണ എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല. മെസഞ്ചര്‍ റൂംസ് ഇപ്പോഴും പൂര്‍ണ പ്രചാരം നേടിയിട്ടില്ലാത്തതിനാല്‍ വാട്‌സാപ്പില്‍ ഈ സേവനം ലഭ്യമാക്കുന്നത് വൈകാനാണ് സാധ്യത.

ദിവസവും നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമം

എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഉത്തമപരിഹാരമാണ് നെയ്യ്. കൊഴുപ്പ് കൂടുമെന്ന് പേടിച്ച്‌ പലരും നെയ്യ് കഴിക്കാന്‍ മടികാണിക്കാറുണ്ട്. എന്നാല്‍ പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണിത്. നെയ്യില്‍ ധാരാളം വിറ്റമിനും മിനറല്‍സും അടങ്ങിയിട്ടുണ്ട്. നെയ്യ് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. നെയ്യില്‍ അടങ്ങിയിരിക്കുന്ന ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അവശ്യ വിറ്റാമിനുകളും എല്ലാം തന്നെ മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

ഉറങ്ങുന്നതിന് മുമ്ബായി ഒരു കപ്പ് ചൂടു പാലില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നതു വഴി മലബന്ധത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്ന് ന്യൂട്രീഷന്മാര്‍ പറയുന്നു,വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ നെയ്യില്‍ ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു,കുട്ടികള്‍ക്ക് ദിവസവും ഒരു ടീസ്പൂണ്‍ നെയ്യ് നല്‍കണമെന്നാണ് ന്യൂട്രീഷന്മാര്‍ പറയുന്നത്.പശുവിന്‍ നെയ് സ്ഥിരമായി കഴിക്കുന്നത് ശരീരത്തില്‍ എവിടെയെങ്കിലും ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ അതിനെ നശിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലും ഈ ഭീതിയെ ഇല്ലാതാക്കുന്നതിന് നെയ് സഹായിക്കുന്നു.കൂടാതെ ബുദ്ധിവളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് നെയ്യ്. നെയ്യ് ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ തൂക്കം വര്‍ധിക്കും. കുട്ടികള്‍ക്ക് പറ്റുമെങ്കില്‍ വീട്ടിലുണ്ടാക്കുന്ന നെയ്യ് നല്‍കുന്നതാകും കൂടുതല്‍ നല്ലത്.

Corona കാലത്തും ജിയോ തന്നെ മുന്നിൽ …

ഇന്ത്യന്‍ ടെലികോം രംഗത്ത് ഏറെ ചലനങ്ങള്‍ സൃഷ്‌ടിച്ച ജിയോ ഇപ്പോള്‍ ഫേസ്ബൂക്കുമായി കൈകോര്‍ക്കുന്നു .ഫേസ് ബുക്ക് ഇപ്പോള്‍ റിലയന്‍സ് ജിയോയുടെ ഓഹരികള്‍ സ്വന്തക്കിയിരിക്കുന്നു എന്ന വാര്‍ത്തകളാണ് വരുന്നത് .

ജിയോയുടെ 9.99% ഓഹരികളാണ് ഇപ്പോള്‍ ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത് .9.99% ശതമാനം ഇതിന്നായി ഫേസ് ബുക്ക് $5.7 BILLION ആണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .

അതായത് ഏകദേശം Rs 43,574 കോടി രൂപയാണ് ഇതിന്നായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത് .നിലവില്‍ വാട്ട്സ് ആപ്പ് ,ഇന്‍സ്റ്റാഗ്രാം അടക്കമുള്ള ആപ്ലികേഷനുകള്‍ ഫേസ് ബുക്കിനു സ്വന്തമാണ് .

എന്നാല്‍ ഇപ്പോള്‍ റിലയന്‍സ് ജിയോ തന്നെയാണ് മുന്നില്‍ നില്കുന്നത് എന്നാണ് കണക്കുകള്‍ .ഓഫറുകളുടെ കാര്യത്തിലും ജിയോ തന്നെയാണ് മുന്നില്‍ നില്കുന്നത് .വളരെ ലാഭകരമായ ഓഫറുകളും മെയ് ആദ്യം വരെ സൗജന്യ ഇന്‍കമിംഗ് കോളുകളും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നുണ്ട് .

മുരിങ്ങ ഇലയുടെ ദോഷവും ഗുണങ്ങളും

ഓറഞ്ചിനെക്കാള്‍ ഏഴ് മടങ്ങ് ജീവകം സി. കാരറ്റിനെക്കാള്‍ മൂന്നര മടങ്ങ് ജീവകം എ. പാലിനെക്കാള്‍ നാലു മടങ്ങ് കാല്‍സ്യവും രണ്ട് മടങ്ങ് പ്രോട്ടീനും, ഏത്തപ്പഴത്തെക്കാള്‍ മൂന്ന് മടങ്ങ് പൊട്ടാസ്യം, കാരറ്റില്‍ ഉളളതിലും 4 മടങ്ങ് ബീറ്റാകരോട്ടിന്‍ തൈരിനെക്കാള്‍ 2 ഇരട്ടി പ്രോട്ടിന്‍ എന്നിവ മുരിങ്ങ ഇലയില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിലെ നീര്‍ക്കെട്ടും വീക്കവും കുറയ്ക്കുന്നു. വാര്‍ദ്ധക്യത്തെ ചെറുക്കുന്ന മുരിങ്ങ ഇല പ്രതിരോധ ശേഷി കൂട്ടുന്നു. വൈറ്റമിന്‍-സി, ബി, എന്നിവയ്ക്കൊപ്പം കോംപ്ലക്‌സ് വൈറ്റമിനുകളായ ബി-6, തയാമിന്‍, റൈബോഫ്‌ളേവിന്‍, അയേണ്‍, കോപ്പര്‍ എന്നിവയും മുരിങ്ങയില കഴിക്കുന്നവര്‍ക്ക് ലഭിക്കുന്നു.മുരിങ്ങയി‌ലയില്‍ ജീവകം സി ഉള്ളതിനാല്‍ അസ്ഥികള്‍ക്കും പല്ലുകള്‍ക്കും ദൃഢത നല്‍കുന്നു. ഗര്‍ഭാവസ്ഥയില്‍ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയെയും സഹായിക്കുന്നു.നാരുകളും അമിനോ ആസിഡുകളും ഉള്ളത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ മുരിങ്ങയില ഉള്‍പ്പെടുത്താം.മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു: മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ കുറഞ്ഞാല്‍ തേങ്ങാപ്പാല് ചേര്‍ത്ത കഞ്ഞിയില്‍ മുരിങ്ങയില ഇട്ടിളക്കി കഴിച്ചാല്‍ മുല പാലില്ലാത്ത അവസ്ഥയില്‍ മാറ്റം ഉണ്ടാകും.ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ മുരിങ്ങ: മൂന്നു മാസം മുരിങ്ങയില പൊടിച്ച്‌ സൂപ്പിലോ മറ്റു ഭക്ഷണത്തിലോ ചേര്‍ത്തു കഴിച്ചാല്‍ ബ്ലഡ് ഷുഗര്‍ലവല്‍ നന്നായി കുറയും.കാഴ്ചശക്തി കൂട്ടും മുരിങ്ങ: കണ്ണിന്റെ കാഴ്ച ശക്തി കൂടാന്‍ മുരിങ്ങയിലയിലെ വൈറ്റമിന്‍-എ സഹായിക്കുന്നു, നിശാന്ധത മാറ്റുന്നു.മുരിങ്ങപ്പുവ്, മുരിങ്ങസത്ത് മുരിങ്ങപ്പൂവ് തോരന്‍ വെച്ചു കഴിച്ചാല്‍ കൃമി ശല്യം മാറും. കിഡ്‌നിയിലെ കല്ല് അലിയിച്ചു കളയാനും വരാതിരിക്കാനും മുരിങ്ങസത്ത് ഉത്തമമാണ്.

പണ്ട് കാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്‍റെ കരയിലായിരുന്നു. കാരണം ഇതു നില്‍ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്‍റെ തടിയില്‍ സൂക്ഷിച്ചു വെയ്ക്കുകയും ചെയ്യും. എന്നാല്‍ കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്‍ക്കൊള്ളാന്‍ അതിന് സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്ബോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുന്നു.അങ്ങനെ ഇല മുഴുവന്‍ വിഷമയമായി മാറുമത്രെ. ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്‍ക്കിടകത്തില്‍ മുരിങ്ങ ഇല വിഭവങ്ങള്‍ കഴിക്കാന്‍ പാടില്ലെന്ന് പൂര്‍വ്വികര്‍ പറയുന്നത്.

ജാഫന, ചാവക്കച്ചേരി, ചെംമുരിങ്ങ, കാട്ടുമുരിങ്ങ, കൊടികാല്‍ മുരിങ്ങ എന്നിവയാണ് മുരിങ്ങയുടെ പ്രധാനയിനങ്ങള്‍.

എ.ഡി 4, കെ എം 1 എന്നിവ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ്.

ഹിമാലയത്തിന്റെ തെക്കന്‍ ചെരിവുകളാണ് മുരിങ്ങയുടെ ജന്മദേശമായി കണക്കാക്കപ്പെടുന്നത്. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്.

രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉള്ള ആഹാരങ്ങൾ.

ജീവിത ശൈലിയും മാറുന്ന കാലാവസ്ഥയുമെല്ലാം നമ്മുടെ രോഗപ്രതിരോധ ശേഷിയെ മാറ്റിമറിച്ചിട്ടുണ്ട്. വഴിയില്‍ കൂടി പോകുന്ന രോഗങ്ങള്‍ പോലും ശരീരത്തില്‍ കയറിക്കൂടുന്ന അവസ്ഥയിലാണ് ചിലരുടെ ആരോഗ്യം. പ്രതിരോധ ശേഷിയില്ലാത്തതാണ് ഇതിന് പ്രധാന കാരണം.രോഗം വരാതിരിക്കാനും ആരോഗ്യം സംരക്ഷിക്കാനും ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. പോഷകഗുണമുള്ള ഭക്ഷണം കഴിച്ച്‌ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാവുന്നതാണ്. വൈറ്റമിന്‍ എ, ഡി, സി, ഇ, ബി 6, സെലീനിയം അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശക്തി കൂട്ടാന്‍ കഴിക്കേണ്ടത്. പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാര സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

1, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കുരുമുളകിന്റെ പ്രാധാന്യം വളരെ വലുതാണ്.വിറ്റാമിന്‍ സി കുരുമുളകില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചുമ, ജലദോഷം എന്നീ അസുഖങ്ങള്‍ക്ക് കുരുമുളക് നല്ലതാണ്. ശരീരത്തിലെ മെറ്റബോളിസത്തിന്റെ റേറ്റ് ഉയര്‍ത്താനും കുരുമുളക് സഹായിക്കും. ദഹന പ്രശ്‌നങ്ങള്‍ക്കും കുരുമുളക് മികച്ചതാണ്

2,രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാന്തരം വീട്ടു മരുന്നാണ് വെളുത്തുള്ളി. പനിയും, ജലദോഷവും വരാതെ ശരീരത്തെ സംരക്ഷിക്കാന്‍ കഴിയുന്ന വെളുത്തുള്ളി പതിവായി തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വൈറസ് രോഗങ്ങളെ തടയും.

,രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച വസ്തുക്കളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന ഘടകത്തില്‍ ആന്റി ബാക്ടീരിയല്‍, ആന്റി സെപ്റ്റിക് എന്നീ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം മൂലം രോഗം വരാനുള്ള സാധ്യത കൂടുതലാണ്. താപനില തണുപ്പില്‍ നിന്നും പെട്ടെന്ന് ചൂടിലേക്ക് മാറുമ്ബോള്‍ പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. എന്നാല്‍ മഞ്ഞള്‍ ഉപയോഗം അണുബാധയെ ചെറുക്കുകയും പനിയും ജലദോഷവും അകറ്റുകയും ചെയ്യും. മഞ്ഞളിലെ ആന്റി വൈറല്‍ ഗുണങ്ങളാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത്.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച വസ്തുക്കളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന ഘടകത്തില്‍ ആന്റി ബാക്ടീരിയല്‍, ആന്റി സെപ്റ്റിക് എന്നീ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം മൂലം രോഗം വരാനുള്ള സാധ്യത കൂടുതലാണ്. താപനില തണുപ്പില്‍ നിന്നും പെട്ടെന്ന് ചൂടിലേക്ക് മാറുമ്ബോള്‍ പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. എന്നാല്‍ മഞ്ഞള്‍ ഉപയോഗം അണുബാധയെ ചെറുക്കുകയും പനിയും ജലദോഷവും അകറ്റുകയും ചെയ്യും. മഞ്ഞളിലെ ആന്റി വൈറല്‍ ഗുണങ്ങളാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത്.

4,ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം ശരീരത്തിന് നല്ലതാണ്. എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാല്‍ പടി കടക്കും. ഒരു കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, ഒരു ക്യാരറ്റ് എന്നിവ ചേര്‍ച്ച്‌ ജ്യൂസ് അടിച്ച്‌ കുടിച്ചാല്‍ ഇതിലും നല്ലൊരു ഔഷധം വേറെയില്ല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.വെറും വയറ്റില്‍ ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്ബോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്‌സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്. ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്.

അങ്ങനെ ഇനി മുതൽ വാട്ട്സ്ആപ്പിൽ സാധനങ്ങൾ വാങ്ങാം

സോഷ്യല്‍ മീഡിയ ഭീമനായ ഫെയ്‌സ്ബുക്കും റിലയന്‍സ് ജിയോയും 5.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കരാറില്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചതിന് പിന്നാലെ ജിയോമാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു. നവി മുംബൈ, താനെ, കല്യാണ്‍ എന്നിവയുള്‍പ്പെടെ മുംബൈയിലെ ചില പ്രദേശങ്ങളിലാണ് സേവനം ആരംഭിച്ചിരിക്കുന്നത്. ഉടന്‍ തന്നെ മറ്റ് പല നഗരങ്ങളിലും ജിയോ മാര്‍ട്ട് സേവനം ലഭ്യമാകും. സേവനങ്ങള്‍ക്കായി ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകളും കിരാന സ്റ്റോറുകളുമായി റിലയന്‍സ് ബന്ധപ്പെട്ടിട്ടുണ്ട്.ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം

വാട്‌സ്‌ആപ്പ് വഴി അവശ്യവസ്തുക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇന്ത്യയില്‍ നിലവില്‍ 400 ദശലക്ഷം വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കളുണ്ട്.ജിയോമാര്‍ട്ടിന്റെ വാട്ട്‌സാപ്പ് നമ്ബറായ 88500 08000 എന്ന നമ്ബറിലൂടെയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുക. വാട്ട്‌സാപ്പ് ചാറ്റ് വിന്‍ഡോയിലുടെ ഉപഭോക്താക്കള്‍ക്ക് ഒരു ലിങ്ക് അയക്കുകയാണ് ചെയ്യുക. 30 മിനുട്ടുമാത്രമാണ് ലിങ്ക് പ്രവര്‍ത്തിക്കുക. ലളിതമായി പറഞ്ഞാല്‍, ഓഫ്‌ലൈന്‍ ബിസിനസ്സ് പ്ലാറ്റ്‌ഫോമിലുള്ള റിലയന്‍സിന്റെ ഓണ്‍ലൈന്‍ വിഭാഗമാണ് ജിയോമാര്‍ട്ട്.

  • ജിയോമാര്‍ട്ട് വഴി ഓര്‍ഡര്‍ നല്‍കുന്നതിന്, ഉപയോക്താക്കള്‍ അവരുടെ കോണ്‍ടാക്റ്റുകളില്‍ ജിയോമാര്‍ട്ടിന്റെ വാട്ട്‌സ്‌ആപ്പ് നമ്ബര്‍ 88500 08000 ചേര്‍ക്കേണ്ടതുണ്ട്.
  • നമ്ബര്‍ ചേര്‍ത്തതിനുശേഷം, ഉപയോക്താക്കള്‍ ജിയോമാര്‍ട്ട് നമ്ബറിലേക്ക് ഒരു സന്ദേശം അയയ്‌ക്കുക. “ഹായ്” എന്ന് ടൈപ്പ് ചെയ്ത് നമ്ബറിലേക്ക് അയയ്ക്കുക.
  • ജിയോമാര്‍ട്ട് വാട്ട്‌സ്‌ആപ്പ് ഓര്‍ഡര്‍ ബുക്കിംഗ് സേവനത്തിലേക്ക് സ്വാഗതം” എന്ന ഒരു സന്ദേശത്തിനൊപ്പം ഷോപ്പിംഗ് ലിങ്കും ജിയോമാര്‍ട്ട് നിങ്ങള്‍ത്ത് അയച്ചു നല്‍കും.

ലിങ്ക് തുറന്നതിന് ശേഷം

  • ഷോപ്പിംഗ് ലിങ്ക് 30 മിനിറ്റ് മാത്രമേ സജീവമാകൂ. ഒരു പുതിയ ലിങ്ക് സൃഷ്ടിക്കുന്നതിന്,ഉപഭോക്താവ് ഒരു പുതിയ സന്ദേശം അയയ്‌ക്കേണ്ടി വരും.
  • നിങ്ങള്‍ ലിങ്ക് തുറന്നുകഴിഞ്ഞാല്‍, മൊബൈല്‍ നമ്ബര്‍, പ്രദേശം മുതലായ നിങ്ങളുടെ സ്വകാര്യ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന പേജിലേക്ക് നിങ്ങളെ റീഡയറക്‌ടുചെയ്യും.
  • വിശദാംശങ്ങള്‍ നല്‍കി സമര്‍പ്പിച്ച ശേഷം, പലചരക്ക് സാധനങ്ങളുടെ ലിസ്റ്റുള്ള പുതിയ പേജ് ദൃശ്യമാകും.
  • തുടര്‍ന്ന് നിങ്ങളുടെ കാര്‍ട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ ചേര്‍ക്കാന്‍ കഴിയും.
  • നിങ്ങള്‍‌ ഓര്‍‌ഡര്‍‌ ചെയ്ത് കഴിഞ്ഞാല്‍‌, പലചരക്ക് കടയുടെ വിലാസവും ഗൂഗിള്‍ മാപ്പിലെ സ്ഥാനവും സഹിതം ജിയോ‌മാര്‍‌ട്ട് ഒരു ഇന്‍‌വോയ്‌സ് അയയ്‌ക്കും.
  • ഇത് പോസ്റ്റുചെയ്യുക, ഓര്‍ഡര്‍ തയ്യാറാകുമ്ബോള്‍ ഉപഭോക്താവിന് സ്റ്റോറില്‍ നിന്ന് ഒരു എസ്‌എംഎസ് ലഭിക്കും.
  • സ്റ്റോറില്‍ പോയി ഓര്‍ഡര്‍ എടുത്ത് അവിടെത്തന്നെ പണമടയ്ക്കാം.
  • ഉപഭോക്താക്കള്‍ വൈകിട്ട് 7 മണിയ്ക്ക് മുമ്ബ് ഓര്‍ഡര്‍ നല്‍കേണ്ടതാണ്

അങ്ങനെ വിവാദത്തിൽ പെട്ട് നടൻ DULQUER salman

കൊച്ചി: വരനെ ആവശ്യമുണ്ട് ചിത്രത്തില്‍ നായയുടെ പേരിനെച്ചൊല്ലിയുള്ള വിവാദത്തില്‍ മാപ്പുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍.
സിനിമയില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിച്ചതാണ് ഏറെ വിവാദമുണ്ടാക്കിയത്.
സിനിമ കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരുന്നു. ഇതോടെയാണ് നിരവധിപ്പേര്‍ വിമര്‍ശനം ഉയര്‍ത്തിയത്.

ചിത്രത്തിലെ പരാമര്‍ശം തമിഴ് ജനതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല ആ രംഗമെന്നും ദുല്‍ഖര്‍ സല്‍മാന്‍ ക്ഷമാപണത്തില്‍ വ്യക്തമാക്കി. മലയാളസിനിമയിലെ സൂപ്പര്‍ ഹിറ്റ് പടങ്ങളിലൊന്നായ പട്ടണ പ്രവേശത്തിലെ തമാശ രംഗങ്ങളിലൊന്നായിരുന്നു ആ രംഗത്തിന് കാരണമായതെന്നും ദുല്‍ഖര്‍ വിശദമാക്കി.DULQUER സൽമാൻ പറഞ്ഞ കാ താഴെ കാണുന്ന ലിങ്കിൽ കേറി നോക്കാം. https://mobile.twitter.com/dulQuer/status/1254404061735997440/photo/1

ലോകത്തിന് ആശ്വാസം പകർന്നുകൊണ്ട് ഓസോൺ പാളിയിൽ ഉള്ള വിള്ളൽ കുറയുന്നു(ozone layer depletion is reduced-by NASA)

ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം അടഞ്ഞതായി ശാസ്ത്രജ്ഞര്‍. ആര്‍ട്ടികിന് മുകളിലായുണ്ടായിരുന്ന ഓസോണ്‍ പാളിയിലെ ഒരുമില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് അടഞ്ഞത്. യൂറോപ്പിലെ കാലാവസ്ഥാ നിരീക്ഷ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള കോപ്പര്‍ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വ്വീസ്, കോപ്പര്‍ നിക്കസ് അറ്റ്മോസ്ഫിയര്‍ മോനിറ്ററിംഗ് സര്‍വ്വീസ് എന്നിവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അസാധാരണമായി അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലമാണ് ഈ ദ്വാരമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലതരം രാസവസ്തുക്കളാണ് ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്നത്. അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറഞ്ഞുവരുന്നതിനിടെയാണ്, ആര്‍ട്ടിക്കില്‍ ഈ വിള്ളല്‍ കണ്ടെത്തിയത്. എന്തൊക്കെ ആണെങ്കിലും ഇത്തരം ഒരു വാർത്ത ലോക് ഡൗൺ ഇടയിലും കുറച്ച് സന്തോഷം നൽകുന്നതാണ്.

ഇനി മുതൽ രോഗപരിചരണ രംഗത്ത് റോബോട്ട് (robot for treatment and caring in Kerala)

കൊറോണ രോഗീപരിചരണ രംഗത്ത് റോബോട്ടുകളും . റോബോട്ടിക് സാങ്കേതിക വിദ്യയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികളെ പരിചരിക്കുന്നതിനാണ് ‘കര്‍മിബോട്ട്’ തയ്യാറായിരിക്കുന്നത്. സ്വയംപര്യാപ്തമായ റോബോട്ടാണിത്.

നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായത്തോടെ, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്സ്‌ ആണ് ഈ റോബോട്ട് വികസിപ്പിച്ചിരിക്കുന്നത്.

രോഗികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നത് തുടങ്ങി, അവരോടൊത്ത് രണ്ടുനിമിഷം സമയം ചെലവഴിക്കാനും വരെ റോബോട്ടിന് സാധിക്കും. കൃത്യമായ മാപ്പിങ്ങിലൂടെയാണ് കര്‍മിബോട്ട് പ്രവര്‍ത്തിക്കുക. റോബോട്ട് എത്തേണ്ട സ്ഥലങ്ങള്‍ നേരത്തേ സ്പോട്ട് ചെയ്യും. ഈ സ്ഥലങ്ങളിലൂടെയായിരിക്കും റോബോട്ടിന്റെ സഞ്ചാരം.

ഹോംസ്റ്റേഷനില്‍ നിന്ന് തന്റെ ജോലിക്കായി ഇറങ്ങുന്ന റോബോട്ട്, നേരത്തെ തീരുമാനിച്ച സ്പോട്ടുകളിലൂടെയാകും പോയിവരിക. രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക, രോഗികള്‍ ഉപയോഗിച്ച പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടര്‍ക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകള്‍.

സോപ്പ് ലായനിയും അള്‍ട്രാ വയലറ്റ് (യു.വി.) ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണശേഷിയും കര്‍മിബോട്ടിന്റെ പ്രത്യേകതയാണെന്ന് അസിമോവ് റോബോട്ടിക്സ് സി.ഇ.ഒ ടി. ജയകൃഷ്ണന്‍ പറഞ്ഞു. അഴിച്ചെടുക്കാന്‍ സാധിക്കുന്ന ഘടനയാണ് എന്നതിനാല്‍ കൃത്യമായി സ്റ്റെറിലൈസ് ചെയ്യാനും സാധിക്കും.

രോഗികളുമായുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സമ്ബര്‍ക്കം പരമാവധി കുറയ്ക്കുക, പി.പി.ഇ. കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഓട്ടോമാറ്റിക് ചാര്‍ജിങ്‌, സ്പര്‍ശനരഹിത ശരീര ഊഷ്മാവ് പരിശോധന തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി റോബോട്ടിന്റെ ശേഷി വര്‍ധിപ്പിക്കാനും നിര്‍മാതാക്കള്‍ക്ക് പദ്ധതിയുണ്ട്.

ഇനി ഇന്റർനെറ്റ് സഹായം ഇല്ലതെയ് chat ചെയ്യാം(how to chat with out internet connection during critical situation)

ബ്രിഡ്ജ്‌ഫൈ: internet സഹായം ഇല്ലാതെ എങ്ങനെ ഒരു critical സാഹചര്യത്തിൽ നമ്മുടെ വേണ്ടപെട്ടവരും ആയി മെസ്സേജ് അയക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത് . This app is available on play store ; https://play.google.com/store/apps/details?id=me.bridgefy.main

വിദേശയാത്രാവേളകളിലും ഇന്റർനെറ്റില്ലാതെ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ആപ്പാണ് ബ്രിഡ്ജ്‌ഫൈ. പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോൾ രക്ഷപ്രവർത്തനത്തിന് ഇത് വളരെയധികം ഉപകരിക്കും എന്ന കാര്യം തീർച്ചയാണ്. മൂന്ന് തരത്തിലാണ് ഉപയോഗം, മെഷ് മോഡിൽ രണ്ടുപേർ തമ്മിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കാം. വൈ-ഫൈ ഉപയോഗിച്ച് ഒന്നിലധികം പേരുമായി ആശയവിനിമയം നടത്താം. ഈ ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് ബ്രോഡ്കാസ്റ്റിംഗ് മോഡ്. ഇതിൽ അയക്കുന്ന മെസേജുകൾ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവർക്കും കാണാൻ സാധിക്കും. ഐഒഎസിലും ഇത് സപ്പോർട്ട് ചെയ്യുന്നു.

Design a site like this with WordPress.com
Get started