തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്ക് ഭക്ഷണവും മരുന്നും നല്കാന് റോബോട്ടിനെ ഉപയോഗിക്കാനൊരുങ്ങി കേരളം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചെമ്ബേരി വിമല്‍ജ്യോതി എഞ്ചിനീറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ‘നൈറ്റിങ്ഗേല്‍19’ എന്ന റോബോട്ടിനെയാണ് കേരളം ഉപയോഗിക്കാനിരിക്കുന്നത്.

കോവിഡ് കേസുകള്‍ കൂടുതലുള്ള കണ്ണൂരിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി റോബോട്ടിനെയും രംഗത്തിറക്കുന്നത്.
ചൈനയിലെ വുഹാനില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിക്കാന്‍ റോബോട്ടുകളെ ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാതൃക പരീക്ഷിക്കാന്‍
കേരളത്തിലെ ആരോഗ്യവകുപ്പ് തീരുമാനിച്ചത്
രോഗികളുടെ അടുത്ത് പോകുന്നത് രോഗം പകരാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നതിനാല്‍ പി.പി.ഇ. കിറ്റ് ഉള്‍പ്പെടെ ധരിച്ച് മാത്രമേ കൊറോണ രോഗികളുടെ അടുത്തേക്ക് പോകാന്‍ സാധിക്കുള്ളൂ. കിറ്റ് ധരിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് റോബോട്ടിനെ ഉപയോഗിക്കുന്നത്.
ചൈനയെ വെല്ലുന്ന സാങ്കേതികവിദ്യയാണ് കേരളത്തിന്റെ സ്വന്തം ‘നൈറ്റിങ്ഗേല്‍ 19’ റോബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. നൈറ്റിങ്ഗേല്‍19-ലില്‍ ഘടിപ്പിച്ച പ്രത്യേക ഡിസ്പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ രോഗികള്‍ക്ക് കണ്ട് സംസാരിക്കാനാവും എന്നത് ഈ റോബോട്ടിന്റെ പ്രധാന പ്രത്യേകതയാണ്.
6 പേര്‍ക്കുള്ള ഭക്ഷണവും വെള്ളവും, അല്ലെങ്കില്‍ 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റിമോട്ട് കണ്ട്രോളിലൂടെ ഒരു കിലോ മീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നല്കിയാല് അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും.
Thanks for content :Asianet
Watch at this news
കൊവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ റോബോട്ടുമായി അധ്യാപകും വിദ്യാര്‍ത്ഥികളും; അഭിനന്ദനവുമായി ആരോഗ്യമന്ത്രി
http://dhunt.in/9lbx0?s=a&ss=pd
Source : “Asianet News” via Dailyhunt
ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND













