ലോകത്തിന് ആശ്വാസം പകർന്നുകൊണ്ട് ഓസോൺ പാളിയിൽ ഉള്ള വിള്ളൽ കുറയുന്നു(ozone layer depletion is reduced-by NASA)

ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം അടഞ്ഞതായി ശാസ്ത്രജ്ഞര്‍. ആര്‍ട്ടികിന് മുകളിലായുണ്ടായിരുന്ന ഓസോണ്‍ പാളിയിലെ ഒരുമില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് അടഞ്ഞത്. യൂറോപ്പിലെ കാലാവസ്ഥാ നിരീക്ഷ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള കോപ്പര്‍ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വ്വീസ്, കോപ്പര്‍ നിക്കസ് അറ്റ്മോസ്ഫിയര്‍ മോനിറ്ററിംഗ് സര്‍വ്വീസ് എന്നിവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അസാധാരണമായി അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലമാണ് ഈ ദ്വാരമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലതരം രാസവസ്തുക്കളാണ് ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്നത്. അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറഞ്ഞുവരുന്നതിനിടെയാണ്, ആര്‍ട്ടിക്കില്‍ ഈ വിള്ളല്‍ കണ്ടെത്തിയത്. എന്തൊക്കെ ആണെങ്കിലും ഇത്തരം ഒരു വാർത്ത ലോക് ഡൗൺ ഇടയിലും കുറച്ച് സന്തോഷം നൽകുന്നതാണ്.

തിരുപനന്തപുരം മുതൽ കാസകോട് വരെ ഇനി വെറും നാല് മണിക്കൂർ .രൂപരേഖ തയാറായി ഇനി നിർമാണം

വെറും നാല് മണിക്കൂര്‍ സമയം കൊണ്ട് തലസ്ഥാനത്തു നിന്നും കാസര്‍കോഡ് വരെ യാത്ര സാധ്യമാക്കുന്ന തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍പ്പാതയുടെ കരട് രേഖ തയ്യാറായി. പാതയുടെ അന്തിമ റൂ‌ട്ട് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(കെ-റെയില്‍) പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും തെക്കേ അറ്റത്തേയ്ക്കുള്ള യാത്രയുടെ ദൂരവും സമയവും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. പദ്ധതിയെക്കുറിച്ച്‌ അറിയാം…തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍
നാലുമണിക്കൂറില്‍

വെറും നാല് മണിക്കൂറില്‍ താഴെ സമയമെടുത്ത് തിരുവനന്തപുരത്തു നിന്നും 11 ജില്ലകളിലൂടെ കാസര്‍കോഡ് എത്താം എന്നുള്ളതാണ് ഈ പദ്ധതിയുടെ ഏറ്റവും വലി പ്രത്യേകത.തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍പ്പാത അഥവാ സില്‍വര്‍ ലൈന്‍ എന്നാണ് പദ്ധതിയുടെ പേര്. മണിക്കൂറില്‍ 200 കിലോമീറ്റrവേഗതയില്‍ ‌ട്രെയിനുകള്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കും വിധമാണ് ഇതിന്‍റെ നിര്‍മ്മാണം

തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍
530.6 കിമീ

തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച്‌ 11 ജില്ലകളിലൂടെ 530. 6 കിലോമീറ്റര്‍ ദൂരമാണ് സില്‍വര്‍ ലൈന്‍ സഞ്ചരിക്കേണ്ടത്.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് കെ-റെയില്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. 2020 ല്‍ നിര്‍മ്മാണം ആരംഭിച്ച്‌ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് പദ്ധതിയു‌ടെ ലക്ഷ്യം. 63,941 കോടി രൂപയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്.

ഭൂമിക്ക് ആശ്വാസം ആയി lockdown കാലം(geting relaxation for earth with a lot )

കോവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ സ്തംഭിപ്പിച്ചിരിക്കുകയാണ്. വന്‍കിട രാജ്യങ്ങളടക്കം അടച്ചുപൂട്ടല്‍ നടപടികള്‍ തുടരുന്നതിനൊപ്പം അന്തരീക്ഷത്തിലെ മലിനീകരണത്തിന് അളവും വന്‍തോതിലാണ് കുറയുന്നത്. ചൈന, ഇന്ത്യ, ഇറ്റലി, അമേരിക്കയുടെ ചില പ്രധാന ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വായുമലിനീകരണ നിരക്ക് കുത്തനെ കുറഞ്ഞിട്ടുണ്ട്. 70 വര്‍ഷങ്ങള്‍ക്കുശേഷം ഏറ്റവും കുറവ് വായുമലിനീകരണം രേഖപ്പെടുത്തുന്ന വര്‍ഷം 2020 ആകുമെന്ന് നിഗമനത്തിലാണ് ഗവേഷകര്‍.

ആഗോളതലത്തില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ and CO അളവില്‍ ഈ വര്‍ഷം അഞ്ച് ശതമാനമോ അതിലധികമോ വരെ കുറവുണ്ടാകാന്‍ സാധ്യതയുള്ളതായി കലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ ജാക്സണ്‍ പറയുന്നു.

2008ലെ സാമ്ബത്തിക മാന്ദ്യത്തിന് ശേഷം കാര്‍ബണ്‍ഡയോക്സൈഡ് അളവ് കുറയുന്നതും ഇതാദ്യമാണ്. 2008ല്‍ 1.4 ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

സോവിയറ്റ് യൂണിയന്റെ പതനം അടക്കം മറ്റൊരു പ്രതിസന്ധി സമയങ്ങളിലും കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവും CO ഇത്രത്തോളം കുറഞ്ഞിട്ടില്ലെന്നും ജാക്സണ്‍ കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ ഫാക്ടറികളില്‍ ഭൂരിഭാഗവും അടഞ്ഞ നിലയിലാണ്. ഇതിനുപുറമേ വാഹന ഗതാഗതവും ഭാഗികമായെങ്കിലും നിലച്ചതാണ് കാര്‍ബണ്‍ഡയോക്സൈഡിന്‍റെയും കാർബൺ മോണോക്‌സിടെന്‍റെയും അളവ് ഇത്രകണ്ട് കുറയാന്‍ കാരണമായത്.

ഇനി മുതൽ കൊച്ചിയിൽ നിന്നു ഡൽഹി വരെ രണ്ടുമണിക്കൂർ താഴെ മതി..

ഭീമൻ ഹൈ പ്രഷർ ട്യൂബുകൾക്കിടയിലൂടെ 1100 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കാൻ സഹായിക്കുന്ന ഒരു ടെക്നോളോജിയാണ് ഹൈപർലൂപ്പ്. യാത്രക്കാരെ കയറ്റുന്ന ക്യാപ്സ്യൂൾ എന്ന വിളിപ്പേരുള്ള ചെറിയ കമ്പാർട്മെന്റ് പോഡുകൾ ട്യൂബുകളിലൂടെ സഞ്ചരിക്കുന്നു, വേഗത കൂടുമ്പോൾ വായുവുമായുള്ള ഘർഷണം വർധിക്കും.അതിനാൽ ഈ ട്യൂബിൽ വായുവിന്റെ സഞ്ചാരം ഉണ്ടാകില്ല. അതിനാലാണ് വേഗത മണിക്കൂറിൽ 1100ന് മുകളിൽ വരുത്താൻ സാധിക്കുന്നത്. കമ്പാർട്മെന്റ് പോഡുകൾ, വായുവിൽ മാത്രം സഞ്ചരിക്കുന്ന രീതിയിലോ മാഗ്നെറ്റിക് എഫ്ഫക്റ്റ് കൊണ്ട് പ്രതലത്തിൽ നിന്നും പൊങ്ങി നിൽക്കുന്ന രീതിയിലോ ആണ് ഡിസൈൻ ചെയ്യുക.ചുരുക്കിപ്പറഞ്ഞാൽ ചക്രങ്ങൾ വേണ്ടി വരില്ല എന്നർത്ഥം.

ഇതിന്റെ മറ്റൊരു ഗുണം എന്താണെന്നല്ലേ..ട്രെയിൻ,കാര്, വിമാനം എന്നിവക്ക് വേണ്ടി മുടക്കുന്ന തുകയേക്കാൾ വളരെ കുറഞ്ഞ ചിലവുമതി.മാത്രമല്ല മലിനീകരണ തോത് വളരെ കുറവാണ്. ഈ പാത നിർമ്മിക്കുന്നതും റെയിൽ നിർമ്മിക്കുന്നതിനേക്കാൾ കുറഞ്ഞ ചിലവിലാണെന്ന് അണിയറയിൽ പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നു. റോഡുകളിലെ തിരക്ക് കുറക്കാനും , പെട്ടെന്ന് എത്തിച്ചേരാനും, കുറഞ്ഞ തുകക്ക് യാത്രചെയ്യാനും ഹൈപ്പർ ലൂപ്പ് ടെക്നോളജി സഹായിക്കുന്നു.ഈ ഹൈപ്പർ ലൂപ്പ് പ്രാവർത്തികമാക്കാൻ നിരവധി കമ്പനികളാണ് പരിശ്രമിക്കുന്നറത്.ഈ ആശയം വർഷങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. 2020 ഇൽ ഹൈപർലൂപ് പരീക്ഷണം നടത്താൻ സാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും കോവിഡ് 19 എന്ന മഹാമാരി ഉള്ളതിനാൽ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞേക്കില്ല.

എവിടെയാണ് ഹൈപർലൂപ് ആദ്യം സ്ഥാപിക്കുക എന്നത് വ്യക്തമല്ല. കമ്പനികൾ വിവിധ റൂട്ട് പാപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. അതിൽ നമ്മുടെ ഇന്ത്യയും പെടും. സാധാരണ ഇന്ത്യയിൽ ഓടുന്ന ട്രെയിനുകളുടെ 20 ഇരട്ടി വേഗതയാണ് ഹൈപ്പർലോപ്പിൽ ഉണ്ടാകുക.

യാത്രയുമായി ബന്ധപ്പെട്ട ഈ ടെക്നോളജി ഉടൻതന്നെ നമ്മുടെ ഇന്ത്യയിലും പ്രാവർത്തികമാകും എന്ന് പ്രതീക്ഷിക്കാം.

പാവങ്ങളുടെ മിനി ഊട്ടി(mini Ooty for poor peoples)

ആർക്കായാലും വെറുതേ ഇരുന്നു കഴിഞ്ഞാൽ ഒന്ന് കറങ്ങാൻ തോന്നും.അത്തരത്തിൽ തോന്നിയാൽ ഒന്ന് കറങ്ങി തിരിച്ച് വരാൻ പറ്റിയ സ്ഥലം ആണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. മലപ്പുറം കോഴിക്കോട് ഹൈവേയില്‍ നിന്നും മിനി ഊട്ടിയിലേക്കുള്ള ചെറിയ റോഡിലേക്ക് കയറി

.

സമുദ്ര നിരപ്പില്‍ നിന്ന് 1050 അടി ഉയരത്തിലാണ് മിനി ഊട്ടി.

ഊട്ടിയോട് സമാനമായ കാലാവസ്ഥ എന്ന തള്ളു ഒക്കെ കുറച്ചു കൂടുതല്‍ അല്ലെ എന്ന തോന്നിയെങ്കിലും പാവങ്ങളുടെ ഊട്ടി എന്നൊക്കെ പറഞ്ഞ പിന്നേം ഒരു ഗുമ്മ് തോന്നി. മൊട്ടയടിച്ച കുന്നിന്‍ ചെരുവില്‍ ഒരു അനുസരണയും ഇല്ലാതെ വളര്‍ന്നു തളര്‍ന്നു കിടക്കുന്ന പച്ചപുതച്ച വള്ളിച്ചെടികള്‍ നിറഞ്ഞു നില്‍ക്കുന്നിടത്ത് റോഡിനു ഓരം പറ്റി കുറച്ചു ഗ്രാമീണ തട്ടുകടകള്‍. ഇതാണത്രേ വ്യൂ പോയന്റ്. രാവിലെ കോട മഞ്ഞിന്റെ പുതപ്പില്‍ അവള്‍ സുന്ദരി ആയിരിക്കാം..! ചെറിയ തണുപ്പൊക്കെ ഉണ്ട്. അതിപ്പോ രാവിലെ വെറുതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാലും കിട്ടുന്നതല്ലേ എന്ന തോന്നി. “ആ കാണുന്ന പാറയുടെ മുകളില്‍ ആണ് വരുന്നവര്‍ എല്ലാം പോയി ഇരിക്കാര്‍” ചായ വാങ്ങി കുടിക്കുന്നതിനിടയില്‍ ചായ കടക്കാരന്‍ മുകളിലുള്ള ഒരു പാറക്കല്ല് ചൂണ്ടി പറഞ്ഞു. അങ്ങനെ അതിന്റെ മുകളില്‍ വലിഞ്ഞു കയറിയപ്പോള്‍ ചെറിയൊരു പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റുന്ന സ്പോട് ആണെന്ന് മനസ്സിലാവുകയും ചെയ്‌തു.

Design a site like this with WordPress.com
Get started