കോട്ടയം:ലോക്ഡൗണ്‍ കാലത്ത് അവശ്യമരുന്ന് കിട്ടാത്തവരുടെ മനസ്സിലെ തീയണച്ച് അഗ്നിരക്ഷാസേന. കോവിഡ്കാലത്ത് പുതിയൊരു സേവനവഴി സ്വന്തമായി കണ്ടെത്തിയ സേന 12 ദിവസത്തിനിടെ മരുന്നെത്തിച്ചത് 5423 പേര്‍ക്ക്. അത്യാഹിതങ്ങളുണ്ടായാല്‍ വിളിക്കുന്ന 101 എന്ന നമ്ബറില്‍ വിളിച്ചാല്‍ മരുന്നുമായി സേനാംഗങ്ങള്‍ വീട്ടുവാതില്‍ക്കലെത്തും.

സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും തുറന്ന കണ്‍ട്രോള്‍ റൂമുകളാണ് സേവനം ഏകോപിപ്പിക്കുന്നത്. 101 എന്ന നമ്ബറിലേക്ക് വിളിച്ചാല്‍ തൊട്ടടുത്തുള്ള അഗ്നിരക്ഷാസേനയുടെ സ്റ്റേഷനിലേക്കാണ് കിട്ടുക. അവര്‍ മരുന്ന് വിവരം രേഖപ്പെടുത്തും. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടുവരെ മരുന്നെത്തിച്ച അനുഭവങ്ങളുമുണ്ട്. കൂടുതലും RCC നിന്നുള്ള മരുന്നുകൾ ആയിരിക്കും എത്തിക്കുക.
കൊണ്ടുവരുന്ന സമയത്ത് മരുന്ന് വീട്ടിൽ ഇതിച്ചതിന് ശേഷം ആയിരിക്കും അവർ വിശ്രമിക്കു.എവിടുന്നാണ് മരുന്ന് ആവശ്യപ്പെടുന്നത് അതിനനുസരിച്ച് ആയിരിക്കും മരുന്ന് എത്തിക്കേണ്ട ആളുകളെ ചുമതലപ്പെടുത്തി അയക്കുക.
